ബ്രാഹ്മണരുടെ കാല്‍ കഴുകി ഊട്ടുന്ന ആചാരത്തിനെതിരെ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. പ്രാകൃതമായ ആചാരങ്ങളെ പുനരാനയിക്കുന്നവർ സമൂഹത്തെ ഛിദ്രവാസനകളിലേക്ക് നയിക്കാൻ കച്ചകെട്ടിയിറങ്ങിയവരാണെന്നു പറയാതെ വയ്യ. ഹിന്ദുമതത്തിനുള്ളിൽത്തന്നെ സ്വാമി വിവേകാനന്ദൻതൊട്ട് ചട്ടമ്പിസ്വാമികളും നാരായണഗുരുവും വരെയുള്ള യോഗിവര്യർ എത്തിച്ച വെളിച്ചവും മാറ്റവും കണ്ടില്ലെന്നു നടിക്കലാണിത്.